യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‍സി) പുറത്തുവിട്ട 85-ാം ന്യൂസ്‍ലെറ്ററിലെ കണക്കുകൾ പ്രകാരം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽ പെട്ടവർക്ക് മിക്ക സംസ്ഥാനങ്ങളിലും നാമമാത്ര നിയമനങ്ങൾ ലഭിക്കുമ്പോൾ കേരളത്തിലെ യാഥാർഥ്യം അങ്ങനെയല്ല.

2023 ജനുവരി മുതൽ ജൂൺ വരെ 26 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽ പെട്ടവർക്ക് ലഭിച്ചത് 9780 നിയമനങ്ങൾ മാത്രമാണെന്നാണ് യുപിഎസ്‍സി ന്യൂസ്‍ലെറ്ററിലെ കണക്കുകൾ കാണിക്കുന്നത്. എന്നാൽ, ആറുമാസത്തിനിടെ കേരളത്തിൽമാത്രം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽ പെട്ടവർക്ക് 7761 നിയമനം നടന്നെന്നും ഈ കാലയളവിൽ യുപിഎസ്‍സി വഴി ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് ലഭിച്ചത് 1575 നിയമനങ്ങൾ മാത്രമാണെന്നും റിപ്പോർട്ടിലുണ്ട്.

തമിഴ്‌നാട് 2185, രാജസ്ഥാൻ 2106, ഉത്തർപ്രദേശ് 1259 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽ പെട്ടവർക്ക് ലഭിച്ച പിഎസ്‍സി നിയമന കണക്ക്. പകുതി സംസ്ഥാനങ്ങളിലും 100 നിയമനങ്ങൾ പോലും ഈ കാറ്റഗറികളിൽ നടന്നിട്ടില്ല. കേരളം ഒഴികെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം വിവിധ സർക്കാരുകൾ പിഎസ്‍സിയെ നോക്കുകുത്തിയാക്കുന്ന നയം സ്വീകരിച്ചിരിക്കുന്നതുകൊണ്ടാണ് ഈ സ്ഥിതി വന്നിട്ടുള്ളത്. പിഎസ്‍സി നിയമനം ഉറപ്പാക്കുന്നതുവഴി കേരളം സാമൂഹ്യനീതിയും ഉറപ്പുവരുത്തുകയാണെന്ന യാഥാർഥ്യമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

By Arabhy

Leave a Reply

Your email address will not be published. Required fields are marked *