കേരളത്തിന്റെ മനസ്സിനെ വലതുപക്ഷവൽക്കരിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ന്യൂസ് റൂമുകളുടെ അകത്തളങ്ങളിൽ ഇന്ന് നടക്കുന്നത്. കേരളത്തിൽ ഇപ്പോൾ ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് ഇരുപത് ശതമാനം വാർത്തയും ബാക്കി എൺപത് ശതമാനം സി പി എം വിരുദ്ധ പ്രോപഗണ്ടയുമാണ്. അത്രയുമൊക്കെ കേരളത്തിലെ ഇടതുപക്ഷം അർഹിക്കുന്നുണ്ടോ എന്ന് നമ്മളെല്ലാം ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. അതീവ ഗൗരവതരമായ രണ്ടു വാർത്തകൾ, സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തവും ശബരിമലയുമായി ബന്ധപ്പെട്ട ബി ജെ പി ദേശീയ നേതൃത്വത്തിന്റെ നിലപാടും ഈ ചാനലുകൾ ഇന്നേവരെ ചർച്ച ചെയ്തില്ല എന്നതും ഈ വാദത്തിന് ബലമേകുകയാണ്. ഇത്രയും വലിയ മാധ്യമ കൊട്ടേഷന് മുന്നിലും ഇങ്ങനെ പിടിച്ചുനിൽക്കാൻ ഇടതുപക്ഷത്തിനായെങ്കിൽ അവരെ നമ്മൾ അംഗീകരിക്കുക തന്നെ വേണം. എല്ലാ മാധ്യമങ്ങളും മത്സരിച്ച് സി പി എമ്മിനെ കുറ്റം പറയുന്നതുകൊണ്ടുകൂടിയാണ് ഞങ്ങൾ ഈ സത്യം പറയാൻ നിർബന്ധിതരാകുന്നത്.